തോട്ടിയുടെ മകൻ (Thottiyude Makan)
Material type: TextPublication details: കോട്ടയം (Kottayam:) ഡി സി ബുക്ക്സ് (D.C.Books,) 2003Edition: 3rd edDescription: 126pISBN: 8171306373Subject(s): Malayalam literature | Malayalam novelDDC classification: M894.8123 Summary: ഇശക്കുമുത്തു, മകന്‍ ചുടലമുത്തു, ചുടലമുത്തുവിന്റെ മകന്‍ മോഹനന്‍. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്നിപര്‍വതമായിരുന്നു ഇശക്കുമുത്തുവിന്റെ ഹൃദയം . മോഹനന്‍ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളില്‍ കുടികൊണ്ടു. ശ്‌മശാനപാലകനായി മാറുമ്പോള്‍ അയാള്‍ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനന്‍ നിരാശ്രയനായി . കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറുന്നു . എങ്കിലും അവന്‍ ഇശക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍ തോറും കയറിയിറങ്ങിയ മോഹനന്‍ അഗ്നിനാളമായിരുന്നു. ആളിപടരുന്ന അഗ്നിനാളം ........ ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്‌ചാത്തലമാക്കി രചിച്ചിട്ടുളള തകഴിയുടെ പ്രസിദ്ധമായ ഈ നോവല്‍ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 THA/T (Browse shelf (Opens below)) | Available | 11242 |
ഇശക്കുമുത്തു, മകന്‍ ചുടലമുത്തു, ചുടലമുത്തുവിന്റെ മകന്‍ മോഹനന്‍. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു.
സദാ നീറിപ്പുകയുന്ന അഗ്നിപര്‍വതമായിരുന്നു ഇശക്കുമുത്തുവിന്റെ ഹൃദയം . മോഹനന്‍ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളില്‍ കുടികൊണ്ടു. ശ്‌മശാനപാലകനായി മാറുമ്പോള്‍ അയാള്‍ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനന്‍ നിരാശ്രയനായി . കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറുന്നു . എങ്കിലും അവന്‍ ഇശക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍ തോറും കയറിയിറങ്ങിയ മോഹനന്‍ അഗ്നിനാളമായിരുന്നു. ആളിപടരുന്ന അഗ്നിനാളം ........
ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്‌ചാത്തലമാക്കി രചിച്ചിട്ടുളള തകഴിയുടെ പ്രസിദ്ധമായ ഈ നോവല്‍ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്നു.
There are no comments on this title.